വൈദ്യുതി മോഷണങ്ങളും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി താഴെപ്പറയുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നമ്പരുകളില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. തിരുവനന്തപുരം- 0471 2472353 കൊല്ലം -0474 2763126 എറണാകുളം-0484 2392179 പത്തനംതിട്ട, ആലപ്പുഴ -0471 2444745/2514443 കോട്ടയം-0481 2340250 തൃശ്ശൂര്‍-0484 2621062 പാലക്കാട് - 0491 2546011 ഇടുക്കി 0486 2235281 കോഴിക്കോട്-0495 2368939 മലപ്പുറം, വയനാട് കണ്ണൂര്‍, 0495 2760601 കാസര്‍ഗോഡ് 04994 255666.

Sunday, May 5, 2013

പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും



പുതിയ കറന്റ് ബില്ല് വരുമ്പോള്‍ ഷോക്കടിയ്ക്കും 
 
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 1.50 രൂപയായിരിക്കും പുതിയ നിരക്ക്. 41-80 യൂണിറ്റ് വരെ 1.90 രൂപയും 80-120 യൂണിറ്റ് വരെ 2.20 രൂപയും 121-150 യൂണിറ്റ് വരെ 2.40 രൂപയും 151-200 യൂണിറ്റ് വരെ 3.10 രൂപയും 201-300 യൂണിറ്റ് വരെ 3.50 രൂപയും 301-500 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 4.60 രൂപയും നല്‍കണം.
500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഓരോ യൂണിറ്റിനും 6.50 രൂപ നല്‍കണം. വൈദ്യുതിയുടെ അമിത ഉപയോഗം തടയാനാണ് 500 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ യൂണിറ്റിന് 5. 89 രൂപ ഈടാക്കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് റേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 24,000 ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ.
സംസ്ഥാന റെഗുലേറ്ററി കമീഷനാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇതില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത് 28 ലക്ഷം പേരാണ്. ഇവരൊഴികെയുള്ളവര്‍ മാസം ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടിവരും.30000 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ള വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും.മുന്‍പുള്ള നിരക്ക് അനുസരിച്ച് 300 യൂണിറ്റിനു മീറ്റര്‍ ചാര്‍ജും ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കിയാല്‍ 1342 രൂപയാണ്
അടയ്ക്കെണ്ടി യിരുന്നത്.ഇതില്‍ 1220 രൂപയാണ് കരണ്ട് ചാര്‍ജ്‌.ഡ്യൂട്ടി 122 രൂപയും.301 യൂനിട്ടായാല്‍ 7 രൂപ കൂട്ടി 1349 രൂപ നല്‍കിയാല്‍ മതിയായിരുന്നു.എന്നാല്‍ പുതിയ നിരക്കില്‍ 300 യൂണിറ്റ് വരെ മാത്രമാണ് സ്ലാബ് .
1 to 80 unit rs 2.20
81 to 120 unit rs3.00 
121 to 150 unit rs 3.80
151 to 200 unit rs 5.30
201 to 300 unit rs 6.50
 ഈ നിരക്കില്‍ 1325+ഡ്യൂട്ടി 133 രൂപ ചേര്‍ത്തു 1458 രൂപയാകും എന്നാല്‍ 301 യൂണിട്ടായാല്‍ ആദ്യം മുതല്‍ എല്ലാ യൂണിറ്റിനും 5 രൂപ വീതം നല്‍കണം  അപ്പോള്‍ 301 യൂണിറ്റിനു 1505+151 രൂപ ഡ്യൂട്ടിയും അടക്കം 1656 രൂപയാകും മീറ്റര്‍ ചാര്‍ജും ,ഫിക്സ്ഡ് ചാര്‍ജും പുറമേ .400 യൂണിറ്റ് വരെ 5.00 രൂപ,401 യൂണിറ്റ് ആയാല്‍ എല്ലാ യൂണിറ്റിനും 5.50 രൂപയാകും അതായത്‌ 401യൂനിട്ടായാല്‍ 205 രൂപ അധികം നല്‍കേണ്ടി വരും

വരുന്നു,കരണ്ടിനൊരു കാവല്‍ക്കാരന്‍

 വരുന്നു,കരണ്ടിനൊരു കാവല്‍ക്കാരന്‍
  വൈദ്യുതി ചാര്‍ജ് വര്‍ധന, സര്‍ ചാര്‍ജ്, സെസ്, നികുതി…. ലൈറ്റിട്ടാല്‍ കൈപൊള്ളുന്ന അവസ്ഥയാണ്. ഇതിനൊക്കെ പുറമേ, കേരളത്തിലോ മറ്റോ ആണെങ്കിലല്‍ വൈദ്യുതക്ഷാമമെന്നു സര്‍ക്കാരിന്റെ നിലവിളി, വല്ലയിടത്തുനിന്നും വാങ്ങാമെന്നു വച്ചാല്‍ ഖജനാവില്‍ കാശില്ലെന്നു പരിദേവനം. അവിടെയൊക്കെ അങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റഡിയില്‍നിന്നുമൊക്കെ കാശു കൊടുത്ത കറന്റ് വാങ്ങിയാണത്രെ കേരള സര്‍ക്കാര്‍ മലയാളികളെ വെളിച്ചം കാണിക്കുന്നത്. ഇങ്ങനെ വാങ്ങാന്‍ മറ്റുള്ളവരുടെ കൈയില്‍ എപ്പോഴും കറന്റ് കാണണമെന്നൊന്നുമില്ലല്ലോ. അങ്ങനെ കിട്ടാതെ വന്നാലോ, ഫലം ഇരുട്ടെന്നാണു ഭീഷണി. കറന്റില്ലാതെ ജീവിക്കാനും വയ്യ. എന്തു ചെയ്യാന്‍!
ഇന്‍വര്‍ട്ടര്‍ വച്ചാണ് അവിടെ കാര്യങ്ങള്‍ പലയിടത്തും നടക്കുന്നത്.ഫുള്‍ടൈം കറന്റ് വേണമെങ്കില്‍ ഇന്‍വര്‍ട്ടറോ ജനറേറ്ററോ മാത്രമാണു ശരണം. എന്നുവച്ച് കറന്റ് ചാര്‍ജ് കുറയുമോ, അതുമില്ല. അവിടെ അതാണു പ്രശ്‌നമെങ്കില്‍ ആഗോള തലത്തില്‍ കൂടുതല്‍ സീരിയസായ മറ്റു പല പ്രശ്‌നങ്ങളുമുണ്ട്.
കറന്റടിക്കുന്ന കറന്റ് ബില്ലില്‍നിന്നും, ഊര്‍ജ പ്രതിസന്ധിയില്‍നിന്നും, ആഗോള തപനത്തില്‍നിന്നുമെല്ലാം മുക്തി എന്ന വാഗ്ദാനവുമായാണ് ഇപ്പോള്‍ ഇന്റല്‍ വരുന്നത്. എനര്‍ജി മാനെജ്‌മെന്റ് വ്യക്തിഗതമാക്കിക്കൂടേ എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടു, ചൈനയിലെ ബീജിങ്ങില്‍ നടന്ന ഇന്റലിന്റെ ഡെവലപ്പര്‍ ഫോറത്തിനിടെ. അതിനൊരുത്തരവും കരുതിവച്ചുകൊണ്ടു തന്നെയായിരുന്നു ചീഫ് ടെക്‌നോളജി ഓഫിസര്‍ ജസ്റ്റിന്‍ റാറ്റ്‌നറുടെ ചോദ്യം.
കംപ്യൂട്ടിങ് വമ്പന്‍ വ്യവസായികളുടെ കൈകളില്‍നിന്നു സാധാരണ ഉപയോക്താക്കളുടെ പെഴ്‌സിനിണങ്ങും വിധം അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു കഴിഞ്ഞു. ലോകത്താകെയുള്ള ഊര്‍ജ ഉപയോഗത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ഇപ്പോള്‍ കംപ്യൂട്ടറുകളിലൂടെയും അനുബന്ധ ഉപകരണങ്ങളിലൂടെയും ഉണ്ടാകുന്നത്. എങ്കിലും ഐടി മേഖലയിലെങ്കിലും ഊര്‍ജ ഉപയോഗം പകുതിയാക്കാന്‍ കഴിഞ്ഞാല്‍ ആഗോള തലത്തില്‍ ഒരു ശതമാനം ലാഭമാകില്ലേ എന്നാണ് റാറ്റ്‌നര്‍ ആമുഖമായി ചോദിച്ചത്. ഇതേ രീതി വീടുകളിലേക്കു കൂടി വ്യാപിപ്പിച്ചാല്‍ ഫലം കൂടുതല്‍ മെച്ചമായിരിക്കില്ലേ എന്നതാണ് ചോദ്യത്തിലെ കൂടുതല്‍ പ്രസ്‌ക്തമായ ഭാഗം.
യുഎസില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 35 ശതമാനവും ഉപയോഗിക്കപ്പെടുന്നത് ഏകദേശം 11.3 കോടി വീടുകളിലായാണ്. ഇത്രയും വീടുകളില്‍ ഊര്‍ജം ലാഭിക്കാനുള്ള സംവിധാനമുണ്ടായാല്‍ തന്നെ അതുകൊണ്ടു ലോകത്തിനുണ്ടാകുന്ന നേട്ടവും ലാഭവും അവിശ്വസനീയമായിരിക്കും. ആഗോള തപനം എന്ന പ്രതിഭാസത്തിന് അക്ഷരാര്‍ഥത്തില്‍ അന്ത്യം കുറിക്കാന്‍ തന്നെ അതുകൊണ്ടു സാധിച്ചേക്കുമെന്നാണ് റാറ്റ്‌നറുടെ ശുഭപ്രതീക്ഷ.
പ്രതീക്ഷകളുടെ പ്രതിരൂപമെന്ന പോലെ ഒരു ചെറിയ ഉപകരണം കൂടി ഇന്റല്‍ ആ ഫോറത്തില്‍ അവതരിപ്പിച്ചു. ചെറിയൊരു സെന്‍സറായിരുന്നു അത്. ഭിത്തിയില്‍ സ്ഥാപിച്ച ഔട്ട്‌ലെറ്റില്‍ പ്ലഗ് ചെയ്യാവുന്ന, സീറോ വാട്ട് ബള്‍ബിനോളം മാത്രം വലുപ്പം വരുന്ന ഒരുപകരണം. പ്ലഗ് ചെയ്തു കഴിഞ്ഞാല്‍, വീട്ടിലെ മുഴുവന്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമായി ഈ സെന്‍സര്‍ വയര്‍ലെസ് കണക്ഷന്‍ സ്ഥാപിക്കും. ഓരോ ഉപകരണവും ചെലവാക്കുന്ന വൈദ്യുതി, വോള്‍ട്ടെജ് കണക്കില്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യും.
സെന്‍സറിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ വേളയില്‍ ഒരു ടോസ്റ്റര്‍, മൈക്രൊവേവ് അവന്‍, റെഫ്രിജറേറ്റര്‍ എന്നിവയുടെ വൈദ്യുതി ഉപയോഗമാണു കൃത്യമായി രേഖപ്പെടുത്തി കാണിച്ചത്. സെന്‍സറില്‍നിന്നുള്ള വിവരം അടുത്തുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ഓരോ ഉപകരണവുമായും ബന്ധപ്പെട്ട ഐക്കണുകളും അവ ഉപയോഗിക്കുന്ന വൈദ്യുതിയും മോനിറ്ററില്‍ ദൃശ്യമാകും.
എത്രമാത്രം ഊര്‍ജം തങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നും അതെങ്ങനെ കുറയ്ക്കാന്‍ കഴിയും എന്നും അറിയാന്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി താത്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഇന്റല്‍ നടത്തിയ സര്‍വെയില്‍ വ്യക്തമായത്. ഇതിന്റെ ഫലമാണ് വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ സെന്‍സറുകള്‍ ഉത്പാദിപ്പിക്കാനുള്ള നീക്കം.
സെന്‍സറിനൊപ്പം ഒരു എനര്‍ജി പാനല്‍ കൂടി വിപണിയിലെത്തും. പുതിയ ആപ്പിള്‍ ഐ പാഡ് പോലെ തോന്നിക്കുന്ന ഒരു ടച്ച് പാഡ് ആയിരിക്കും ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് എനര്‍ജി പാനലിന്റെ ജോലി. വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഏറ്റവും പറ്റിയ സമയം പറഞ്ഞു തരുന്ന ഡൈനമിക് ക്ലോക്ക് ഇക്കൂട്ടത്തിലൊന്നു മാത്രം.
അനാവശ്യമായി കറന്റ് കുടിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളെ കൈയോടെ പിടിക്കാം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഊര്‍ജം പാഴാകുന്നുണ്ടെങ്കില്‍ കണ്ടെത്താം. വെറുതേ കത്തിക്കൊണ്ടിരിക്കുന്ന ബള്‍ബുകളും, കാര്യമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകളും എവിടെയെന്നു വരെ പറഞ്ഞു തരും ഈ പാനല്‍. വൈദ്യുതി ക്ഷാമം പരിഹരിക്കാം, ഒപ്പം, ഷോക്കടിപ്പിക്കുന്ന കറന്റ് ബില്ലും കുറയ്ക്കാം.
സെന്‍സറും പാനലും ചേര്‍ന്ന പാക്കെജ് ഈ വര്‍ഷം അവസാനിക്കും മുന്‍പ് വിപണിയിലിറക്കാമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. യുഎസില്‍ വീടുകളിലെ മാത്രം വൈദ്യുതി ഉപയോഗം 15 മുതല്‍ 31 ശതമാനം വരെ കുറയ്ക്കാന്‍ ഇതുകൊണ്ടു സാധിക്കുമെന്നാണു കമ്പനി കണക്കുകൂട്ടുന്നത്. കറന്റ് ചാര്‍ജ് ഇനത്തില്‍ ഇതുകൊണ്ടുണ്ടാകുന്ന പ്രതിവര്‍ഷ ലാഭം 470 ഡോളര്‍.
ഇന്റലിന്റെ ലക്ഷ്യം പൂര്‍ണമായും വ്യാവസായികമായിരിക്കാം. പക്ഷേ, അതു കുടുംബങ്ങള്‍ക്കും രാജ്യത്തിനും ലോകത്തിനാകെത്തന്നെയും ഗുണകരമാകുമെങ്കില്‍, അതു കച്ചവടമായാലും കുറ്റപ്പെടുത്തുന്നതെങ്ങനെ! ഇതൊക്കെയായാലും, ഇപ്പറഞ്ഞ സെന്‍സര്‍ പ്രവര്‍ത്തിക്കാന്‍ കറന്റ് എത്ര വേണമെന്നു മാത്രം ഇന്റല്‍ ഒട്ടു പറഞ്ഞതുമില്ല.

Thursday, July 12, 2012

3 D keralam

3 D keralam 

Tuesday, May 15, 2012

 ആന്‍റിതെഫ്റ്റ് സ്ക്വാഡില്‍ ഒരു ദിവസം.....
അനില്‍  കുരിയാത്തി 
 
നിങ്ങള്‍ വായിക്കണം ..ഇതൊരു സന്ദേശമാണ് ,.മോഷണം കുറ്റമാണ്

========================================

ചില ദിവസങ്ങള്‍ ഇങ്ങനെ ആണ് ...മനസ്സിനെ മുറിവേല്‍പ്പിച്ചു ചിരിക്കും ...

ഈ ആഴ്ച ആദ്യ ഷിഫ്റ്റ്‌ ആണ് ഡ്യൂട്ടി ഉച്ചക്ക് രണ്ടു മണി വരെ ആണ് ഡ്യൂട്ടി സമയം

ഏതാണ്ട് ഒരു 12 : 30 ആകും ആന്റി പവര്‍ തെഫ്റ്റ്‌ ടീം റെഡി ആകാന്‍ ഓര്‍ഡര്‍ ..
എന്റെ ചങ്ക് പിടച്ചു വയ്യ പിടിക്കപ്പെടുന്നവരുടെ വേദന കാണാന്‍
കരുതിയത്‌ പോലെ തന്നെ എനിക്കും അതിന്റെ ഭാഗമാകേണ്ടി വന്നു പതിനഞ്ചു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി

അവിടെ എത്തും വരെ നമുക്ക് ഒന്നും അറിയാന്‍ കഴിയില്ല കണ്ണ് കെട്ടി നടത്തും പോലെ ലെഫ്റ്റ് , റൈറ്റ് ,നിര്‍ദ്ദേശങ്ങള്‍ മാത്രം അങ്ങനെ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു ഒരു ഇടവഴിയുടെ മുന്നില്‍ നിന്നൂ

സ്ക്വാഡ് ഇന്‍ ചാര്‍ജു ഒരു ഷീറ്റ് പേപ്പര്‍ എടുത്തു നീട്ടുന്നു അഞ്ചിലധികം നമ്പര്‍ എല്ലാം അയലത്തെ വീടുകള്‍ അതില്‍ ഒരു നമ്പര്‍ എനിക്കും കിട്ടി അത് കയ്യില്‍ വാങ്ങുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു അവിടെ ഒന്നും കാണരുതേ...
ആ നമ്പര്‍ നോക്കി വീടിനടുത്ത് ചെല്ലുമ്പോള്‍ ഒരു ആശ്വാസം തോന്നി ഒരു ചെറിയ ഓടിട്ട വീട് അവിടെ എന്തിനു കരന്റ്ടു മോഷ്ട്ടിക്കണം ഞാന്‍ രക്ഷപ്പെട്ടു എന്ന് കരുതി വീട്ടുകാരെ വിളിച്ചു ..ഒരു പെണ്‍ കുട്ടി പുറത്തു വന്നു ആ കുട്ടിയുടെ മുഖത്തൊരു ദൈന്യ ഭാവം ,ആരാ എന്നാ ചോദ്യത്തിന് കെ എസ ഇ ബിയില്‍ നിന്നാ എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ കണ്ണുകളില്‍ ഒരു നടുക്കം ,..അക്ഷരാര്‍ഥത്തില്‍ ആ ഭാവം എന്നില്‍ നിരാശ ഉളവാക്കി ആ ഭാവത്തില്‍ നിന്നും നമുക്ക് ഗ്രഹിചെടുക്കാനാകും ,..സംശയിച്ചത് പോലെ തന്നെ സംഭവിച്ചു ഗുരുതരമായ മോഷണം പിടിക്കപ്പെട്ടു എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നില്‍ക്കുമ്പോള്‍ ..ഉന്നത ഉദ്ധ്യോഗസ്ഥ സംഘം കടന്നുവരുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയുതു ,..ഞെട്ടിപ്പിച്ച അനുഭവം എന്തെന്നാല്‍ ആ ഇടവഴിയിലെ മുഴുവന്‍ വീടുകളിലും ഇതേ അവസ്ഥയായിരുന്നു ,..ചാകര കിട്ടിയ അരയന്മാരുടെ മുഖഭാവത്തോടെ മഹസ്സര്‍ തയ്യാറാക്കുന്ന സാറന്മാര്‍ ,..എന്റെ കണ്ണുകള്‍ ആ കുടുംബത്തിന്റെ അവസ്ഥ വായിച്ചറിയുകയായിരുന്നു ഒരു ഫ്രിട്ജോ ,മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഒന്നും അവിടെ ഇല്ല നാലഞ്ച് കുഞ്ഞു പെണ്‍ കുട്ടികള്‍ അവരുടെ ഭയചകിതമായ മുഖങ്ങളെല്ലാം വിതുമ്പി നില്‍ക്കുന്നു വീട്ടിലെ പ്രായം ചെന്ന അമ്മ അബദ്ധം സമ്മതിച്ചു കരയുകയും നെഞ്ചത്തടിക്കുകയും ചെയ്യുന്നു ,..എന്റെ മനസ്സിലും വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു അറിയാതെ ചുണ്ടുകള്‍ വിതുമ്പുന്നു പാവം വീട്ടുകാര്‍ അറിവില്ലാഴ്മാകൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങള്‍ വരുത്തുന്ന ദുരിതങ്ങള്‍ ..മഹാസ്സരെഴുതി മീറ്ററുകള്‍ തെളിവായി അഴിച്ചെടുത്ത് കവര്‍ ചെയ്തു പൂട്ടി ....സ്ക്വടിനോപ്പം നടക്കുമ്പോള്‍ ഞാന്‍ ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി ആ അമ്മയുടെയും നാലഞ്ചു കുഞ്ഞുങ്ങളുടെയും തേങ്ങലുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു ....

ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കളവു കുറ്റമല്ലേ ...ഞാന്‍ ചെയ്തത് എന്റെ ഡ്യൂട്ടി അല്ലെ പക്ഷെ മനസ്സ് അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു .....

ഇനി പോലീസെ കേസും ,..വന്പിച്ച തുക ഫൈനും അടക്കണം ...

രസകരമായ സംഗതി എന്തെന്നാല്‍ 200 രൂപക്ക് ഒരാള്‍ ആണ് ഇത്രേം വീടുകളിലും ഇത് ചെയ്തു കൊടുത്തത് ,..ഇത്രേം നമ്പരും വിളിച്ചു തന്നത് ടിയാന്‍ ആയിരിക്കുമോ ആവോ ?

പ്രിയമുള്ളവരേ കറണ്ട് മോഷണം ക്രിമിനല്‍ കുറ്റമാണ് ,..വൈദ്ധുതി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള വൈദ്ധുതി ഓഫീസിലോ ആന്റ്റി പവര്‍ തെഫ്ട്ടു സ്ക്വടിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

Monday, April 2, 2012

ഊര്‍ജ്ജം ചോരുന്ന വഴികള്‍


ഊര്‍ജ്ജ നഷ്‌ടം ഒഴിവാക്കുന്ന കാര്യമാണല്ലോ നാം പറഞ്ഞു വന്നത്‌. എങ്ങനെയാണഅ ഊര്‍ജം
ചോരുന്നത്‌? എവിടെയാണ്‌ ഊര്‍ജ്ജം ചോരുന്നത്‌? നോക്കി കാണാന്‍ കഴിയാത്ത പഴുതുകളാണ്‌
ഊര്‍ജ്ജം ചോരുന്ന വഴികള്‍. തുറന്ന അടുപ്പില്‍ വിറകുകത്തുമ്പോള്‍ ആവശ്യത്തിലധികം
വായു കടക്കുന്നു. വിറക്‌ ഏറ്റവും നന്നായി കത്തുന്നു. കത്തിയ വിറകിന്റെ ഭാഗം ചാരമായി
മാറുന്നു. ആ ചാരം വിറകിനെ പൊതിഞ്ഞിരിക്കുന്നു. ആവശ്യമായ താപനിലയില്‍ ഇന്ധനവും
വായുവും ചേര്‍ന്നാണല്ലോ, തീ കത്തുന്നത്‌. വിറകും വായുവും തമ്മിലടുക്കാന്‍ ഈ ചാരം
തടസ്സമാകുന്നതിനാല്‍ ക്രമേണ തീ കുറയുന്നു. വിറകടുപ്പ്‌ ഊതി കൊടുക്കുന്നതിന്റെ
പൊരുള്‍ വിറക്‌ എരിയുന്നതിലെ ഊര്‍ജ്ജം മുഴുവന്‍ പാത്രത്തിനു കിട്ടാതെ പോകുന്നു.
മാത്രമല്ല. പുറത്തുവന്ന ചൂടാകട്ടെ വശങ്ങളിലേക്ക്‌ പരന്നു നഷ്‌ടമാവുകയും
ചെയ്യുന്നു.
ഇനി വൈദ്യുതി ഉപയോഗിക്കുമ്പോഴും ഉണ്ട്‌ പലവഴിക്കുള്ള ചോര്‍ച്ചകള്‍.
ഒരു ഉപകരണമോ, മോട്ടോറോ, വിതരണം ചെയ്യുന്ന കമ്പികളോ ഒക്കെ നിശ്ചയിച്ചതിലും കൂടുതല്‍
ഊര്‍ജ്ജം എടുക്കുമ്പോള്‍അവയിലൂടെയുള്ള വൈദ്യുതി പ്രവാഹം (കരന്റ്‌) കൂടുതലാവും.
വൈദ്യുതി പ്രവഹിക്കുമ്പോള്‍ - ആംപിയറിലാണ്‌ ഇതളക്കുന്നത്‌ - ആ പ്രവാഹം 2 ആംപിയര്‍
ആണെങ്കില്‍ 2 x 2 = 4 എന്ന തോതില്‍ ഒരളവ്‌ ഊര്‍ജ്ജം കമ്പികളുടെ രോധം മൂലം
നഷ്‌ടമാകുന്നുണ്ട്‌. രണ്ടിനുപകരം നാല്‌ ആംപിയര്‍ ആണെങ്കില്‍ ഈ നഷ്‌ടം 4 x 4 = 16
ആകുന്നു. അതായത്‌ ഇരട്ടി കരണ്ടിന്‌ നാലിരട്ടി നഷ്‌ടം. മൂന്ന്‌ ഇരട്ടിക്ക്‌ 9
മടങ്ങ്‌. ഓവര്‍ലോഡ്‌ അഥവാ അധിക ഭാരം നഷ്‌ടം വരുത്തുന്നു. ചിലതരം ഉപകരണങ്ങള്‍,
ട്യൂബ്‌ലൈറ്റിലെ ചോക്ക്‌, മോട്ടോറുകള്‍ ഇവ വൈദ്യുതി എടുക്കുമ്പോള്‍ അതില്‍
നിന്നുള്ള മൊത്തം പ്രവര്‍ത്തനഫലം കുറവാക്കുന്ന വിധം പവര്‍ ഫാക്‌ടര്‍ അഥവാ ശക്തിഘടകം
കുറഞ്ഞിരിക്കും.
സാധാരണ ബള്‍ബുകള്‍ വേഗം ചൂടാവുന്നതായി കാണാറില്ലേ?
കത്തുമ്പോള്‍ തൊടാന്‍ പറ്റാത്ത ഒരവസ്ഥ. പകരം, ട്യൂബ്‌ ലൈറ്റുകള്‍ തണുപ്പനാണ്‌.
വൈദ്യുതി നല്‍കുന്ന ഊര്‍ജ്ജത്തിന്റെ നല്ല ഒരു പങ്ക്‌ ബള്‍ബുകളില്‍ ചൂടായി
നഷ്‌ടപ്പെടുകയാണ്‌ ചെയ്യുന്നത്‌. അതിനകത്തെ തന്തു (ഫിലമെന്റ്‌)വിനെ
ഉയര്‍ന്നനിലയില്‍ ചൂടാക്കമ്പോഴാണ്‌ ബള്‍ബ്‌ വെളിച്ചം നല്‍കുന്നത്‌. കൂടുതല്‍
ഊര്‍ജ്ജക്ഷമമായ പുതിയതരം വിളക്കുകള്‍, ഇങ്ങനെ ഊര്‍ജ്ജം നഷ്‌ടമാക്കുന്ന രീതിയിലല്ല
പ്രകാശം ഉല്‌പാദിപ്പക്കുന്നത്‌.
പഴയ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ല്ലകാറുകളും
സ്‌കൂട്ടറുകളും ലോറികളും എല്ലാം തന്നെ അവയില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നു
കിട്ടാവുന്നത്ര പ്രവൃത്തി നമുക്ക്‌ ചെയ്‌തു തരുന്നില്ല. നല്ല രീതിയില്‍ അവയെ
പ്രവര്‍ത്തനക്ഷമമാക്കി വെച്ചുകൊണ്ടും ശരിയായ രീതിയിലും വേഗത്തിലും ഓടിച്ചു കൊണ്ടും,
ഊര്‍ജ്ജക്ഷമമായ ഘടകങ്ങളും മറ്റും ഉപയോഗിച്ച്‌ കൊണ്ടും നമുക്ക്‌ അവയിലുണ്ടാകുന്ന
ഊര്‍ജ്ജനഷ്‌ടം പരമാവധി കുറയ്‌ക്കാം. പുതിയ, നല്ല മൈലേജ്‌ നല്‍കുന്ന
യന്ത്രസാമഗ്രികള്‍ ഊര്‍ജ്ജ ചോര്‍ച്ച കുറയ്‌ക്കുന്നവയാണ്‌.
നല്ലതരം
ഇന്‍സുലേഷനുള്ള ഫ്രിഡ്‌ജുകള്‍ക്ക്‌ കുറഞ്ഞ അളവിലേ ഊര്‍ജ്ജം വേണ്ടിവരൂ. നല്ല
രീതിയില്‍ പൊതിയാത്ത നിരാവിക്കുഴലുകള്‍ ഫാക്‌ടറികളില്‍ ഊര്‍ജ്ജം അധികമായി
ചോര്‍ത്തുന്നവയാണ്‌. ഇങ്ങിനെ നമ്മുടെ നാനാവിധ തൊഴില്‍ മണ്‌ഡലങ്ങള്‍
എടുത്തുനോക്കിയാല്‍ നമുക്ക്‌ ഊര്‍ജ്ജം ചോരുന്ന വഴികള്‍ എത്രയോ ആണെന്ന്‌ കാണാം. ഇത്‌
ശാസ്‌ത്രീയമായി കണ്ടെത്തി, അളന്നു തിട്ടപ്പെടുത്തുന്ന കണക്കുനോക്കല്‍ രീതിക്ക്‌
എനിര്‍ജി ഓഡിറ്റിങ്ങ്‌ അഥവാ ഊര്‍ജ്ജ ഓഡിറ്റിങ്ങ്‌ എന്നു പറയും. ഇങ്ങിനെ
കണ്ടെത്തുന്ന കുറവുകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുകയാണെങ്കിലും ഊര്‍ജ്ജം ചോരുന്ന
വഴികള്‍ അടയ്‌ക്കാന്‍ കഴിയും. വീട്ടിലും ഓഫീസിലും സ്‌കൂളുകളിലും പണിസ്ഥലത്തും ഒക്കെ
ആവാം ഇത്തരം ഓഡിറ്റിങ്ങ്‌. ഊര്‍ജ്ജസംരക്ഷണത്തിന്റെ ആദ്യപടിയാണ്‌ ഈ തരം പരിശോധന.

കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന്‌ എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക്‌ കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക്‌ ഹീറ്റര്‍ ഇലക്‌ട്രിക്‌ അവ്‌ന്‍, വാഷിംഗ്‌, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്‌. എന്നാല്‍
വീട്ടിനുള്ളില്‍ ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളെക്കുറിച്ച്‌ ഒരേകദേശജ്ഞാനം
എല്ലാവര്‍ക്കും ഉണ്ടായിരിക്കുന്നത്‌ നന്ന്‌. അവ ശരിയായി പ്രവര്‍ത്തിപ്പിക്കുവാനും
സൂക്ഷിക്കുവാനും പ്രവര്‍ത്തനച്ചെലവു കുറയ്‌ക്കാനും നിസ്സാരമായ ചില തകരാറുകള്‍ സ്വയം
പരിഹരിക്കാനും ഒക്കെ ആ അറിവു പ്രയോജനപ്പെടും.
മീറ്റര്‍ റീഡിംഗ്‌ അനുസരിച്ച്‌,
അതായതു ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ അളവനുസരിച്ചാണ്‌ നാം ഇലക്‌ട്രിസ്റ്റി
ബോര്‍ഡിനു കാശു കൊടുക്കുന്നത്‌. എന്നാല്‍ അതിന്റെ ഏറ്റക്കുറച്ചില്‍ മനസ്സിലാക്കി
അതനിസരിച്ചു വൈദ്യുതിയുടെ ഉപഭോഗം ക്രമീകരിക്കാന്‍ നിങ്ങള്‍
ശ്രമിച്ചിട്ടുണ്ടോ?
ബള്‍ബുകളും വൈദ്യുതോപകരണങ്ങളും എത്രമാത്രം വൈദ്യുതോര്‍ജ്ജം
ഉപയോഗപ്പെടുത്തുന്നതാണെന്നു വാങ്ങും മുമ്പേ ശ്രദ്ധിക്കാനും, ഉപയോഗിക്കുമ്പോള്‍
ഉപയോഗക്രമവും സമയവും നിയന്ത്രിക്കാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
നിങ്ങളുടെ
വീട്ടിലെ മീറ്റര്‍ ശരിക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങള്‍
പരിശോധിക്കാറുണ്ടോ? ഈ പ്രശ്‌നങ്ങളെക്കുറിച്ചു ഗൗരവപൂര്‍വ്വം
ചിന്തിച്ചിട്ടിലെങ്കില്‍ ആദ്യം വേണ്ടതു മീറ്റര്‍ എന്താണെന്നു മനസ്സിലാക്കുകയും
മീറ്റര്‍ വായിക്കാന്‍ പഠിക്കുകയുമാണ്‌.
വൈദ്യുതോര്‍ജ്ജം അളക്കാന്‍ വേണ്ടി ഇല.
ബോര്‍ഡ്‌ നമ്മുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ എന്താണെന്നു
മനസ്സിലാക്കുകയും മീറ്റര്‍ സ്വിച്ച്‌ബോര്‍ഡിലോ അതിനടുത്തോ ആയിരിക്കും.
കഴിഞ്ഞ
മാസം ഇത്ര യൂണിറ്റ്‌ കറന്റ്‌ ആയി എന്നു നാം പറയാറുണ്ടല്ലോ. ഒരു യൂണിറ്റ്‌ എന്നാല്‍
ഒരു കിലോവാട്ട്‌ മണിക്കൂര്‍ (kilo Watt Hour -kWh) ആണ്‌. ആയിരം വാട്ടി (ഒരു
കിലോവാട്ട്‌) വൈദ്യുതശക്തി ഒരു മണിക്കൂര്‍ പ്രയോഗിക്കുവാന്‍ ഒരു യൂണിറ്റ്‌
വൈദ്യുതോര്‍ജ്ജം ഉപയോഗപ്പെടുത്തേണ്ടി വരും.
വോള്‍ട്ട്‌, വാട്ട്‌, കറന്റ്‌,
എനിര്‍ജി എന്നീ പദങ്ങളൊക്കെ അവയുടെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കാതെ പലരും
ഉപയോഗിക്കാറുണ്ട്‌.
ൈവദ്യുതി എന്നാല്‍ ഇലക്‌ട്രോണുകളെ ചലിപ്പിക്കാന്‍ ഒരു ബലം
വേണമല്ലോ. ഈ ബലത്തെ വിദ്യുതചാലകബലം അഥവാ വോള്‍ട്ടേജ്‌ എന്നു പറയും. വിദ്യുത്‌ധാര
അളക്കുന്നത്‌ ആമ്പിയറിലും (A), വോള്‍ട്ടേജ്‌ അളക്കുന്നതു വോള്‍ട്ടി(V)ലുമാണ്‌.
നമ്മുടെ വീടുകളിലെ വൈദ്യുതസപ്ലൈ (സിംഗിള്‍ ഫേസ്‌) 230
വോള്‍ട്ടിലാണ്‌.
പൈപ്പിലൂടെ വെള്ളം ഒഴുകുന്നതിനെ വൈദ്യുതിപ്രവാഹത്തോട്‌
ഉപമിക്കാമെങ്കില്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം വോള്‍ട്ടേജും ഒഴുകുന്ന വെള്ളത്തിന്റെ
നിരക്ക്‌ കറന്റും ആണ്‌.
വാട്ടും യൂണിറ്റും
ശക്തിയെ അളക്കാനുള്ള മാത്രയാണ്‌
വാട്ട്‌ (Watt), അതായതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌. നമ്മുടെ വീടുകളിലെ
വൈദ്യുതി സപ്ലൈ എ.സി. അഥവാ പ്രത്യാവര്‍ത്തിധാരയാണ്‌. എ.സി.യില്‍ വോള്‍ട്ടേജ്‌ x
കറന്റ്‌ x ശക്തിഘടകം (power factor) ആണ്‌ ശക്തി. ഫാന്‍, മോട്ടോര്‍, ട്യൂബ്‌
തുടങ്ങിയ ഉപകരണങ്ങളില്‍ ശക്തിഘടകം ഒന്നില്‍ താഴെ ആയിരിക്കും. എന്നാല്‍ ബള്‍ബുകളിലും
ചൂട്‌ ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളിലും ശക്തി ഘടകം 1 (ഒന്ന്‌) ആണ്‌.
ശക്തിയെ
സമയം കൊണ്ടു ഗുണിച്ചാല്‍ ആ സമയത്തു ചെലവഴിച്ച ഊര്‍ജ്ജത്തിന്റെ കണക്കുകിട്ടും.
വൈദ്യുതോര്‍ജ്ജത്തിന്റെ പ്രായോഗിക മാത്രയാണു കിലോവാട്ട്‌ മണിക്കൂര്‍ അഥവാ
യൂണിറ്റ്‌.
മേല്‌പറഞ്ഞ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ണമായും
മനസ്സിലായില്ലെങ്കില്‍ വിഷമിക്കേണ്ട. 1000W230V എന്ന്‌ എഴുതിയിട്ടുള്ള ഒരു ഹീറ്റര്‍
കണ്ടാല്‍ അതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌ (ശക്തി) 1000 വാട്ട്‌ അഥവാ ഒരു
കിലോ വാട്ട്‌ ആണെന്നും അതു പ്രവര്‍ത്തിക്കുക 230 വോള്‍ട്ടേജിലാണെന്നും
മനസ്സിലാക്കുക. ഈ ഹീറ്റര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍, ഒരു കി.വാട്ട്‌
x ഒരു മണിക്കൂര്‍ = ഒരു കി. വാട്ട്‌ മണിക്കൂര്‍ അഥവാ ഒരു യൂണിറ്റ്‌ ഊര്‍ജ്ജം
ചെലവാകും. അതായത്‌, ഇല. ബോര്‍ഡിന്‌ ഒരു യൂണിറ്റിന്റെ വില കൊടുക്കണം. 2000W ന്റെ
ഹീറ്ററാണെങ്കില്‍ അര മണിക്കൂരാകുമ്പോള്‍തന്നെ ഒരു യൂണിറ്റാകും. അതുപോലെ ബള്‍ബു
വാങ്ങുമ്പോള്‍ ബള്‍ബിന്റെ മണ്ടയില്‍ 100W 230V, 60W 230V, 40W 230V എന്നൊക്കെ
എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ? 100W ന്റെ ബള്‍ബു 10 മണിക്കൂര്‍ എരിഞ്ഞാല്‍ ഒരു
യൂണിറ്റ്‌ ഉപയോഗിക്കുന്നു. 40W ന്റെ ബള്‍ബാണെങ്കില്‍ ഒരു യൂണിറ്റാകാന്‍ 25
മണിക്കൂര്‍ എരിയണം.
മീറ്റര്‍ റീഡിംഗ്‌
മീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍
അതിന്റെ കണ്ണാടിയിലൂടെ നോക്കിയിട്ടുണ്ടോ? എങ്കില്‍ ഉള്ളില്‍ വൃത്താകൃതിയിലുള്ള ഒരു
അലൂമിനിയം തകിട്‌ കറങ്ങിക്കൊണ്ടിരിക്കുന്നതു കാണാം. ഇതിന്റെ വേഗം നാം ഉപയോഗിച്ചു
കൊണ്ടിരിക്കുന്ന ശക്തിക്ക്‌ ആനുപാതികമാണ്‌. അതായതു നാം കൂടുതല്‍ ശക്തി
ആവശ്യപ്പെടുമ്പോള്‍ തകിടു വേഗത്തില്‍ കറങ്ങും. ഒട്ടും ഉപയോഗിക്കാതിരിക്കുമ്പോള്‍
നിശ്ചലമാകുകയും ചെയ്യും. നാം മീറ്ററില്‍ കാണുന്ന ഡയലുകളും പല്‍ച്ചക്രങ്ങളും
അലൂമിനിയം തകിടിന്റെ കറക്കവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഡിസ്‌ക്‌ എത്ര തവണ
കറങ്ങുമ്പോഴാണ്‌ ഒരു യൂണിറ്റ്‌ ആവുകയെന്നു (Revolutions PEr kWh) മീറ്ററില്‍
എഴുതിയിരിക്കും. (ഉദാ. 600, 1200).
ഡയലുകള്‍ നോക്കുക - മിക്ക മീറ്ററുകള്‍ക്കും
നാലു പ്രധാന ഡയലുകളുണ്ടാവും. അവയുടെ മുകളില്‍ യഥാക്രമം 1000, 100, 10, 1
(അല്ലെങ്കില്‍ Kwh per division) എന്ന്‌ എഴുതിയിരിക്കും. ചിത്രം നോക്കുക.
ഇവ
കൂടാതെ ഡയലുകളുണ്ടെങ്കില്‍ അവ 1/10, 1/100 എന്നിവയാണ്‌. അവ നമുക്കു വിട്ടുകളയാം.
(ദശാംശസ്ഥാനങ്ങളുടെ കൃത്യത പരീക്ഷണങ്ങള്‍ക്കു മതിയാകും.)
വൃത്താകൃതിയിലുള്ള
ഡയലില്‍ 0 മുതല്‍ 9 വരെ അക്കങ്ങള്‍ കാണാം. ഇവ പ്രദക്ഷിണമാണോ (ക്ലോക്ക്‌വൈസ്‌),
അപ്രദക്ഷിണമാണോ (ആന്റി ക്ലോക്ക്‌ വൈസ്‌) എന്നു ശ്രദ്ധിക്കുക. 1-ന്റെ ഡയലിലെ സൂചി
ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 10-ന്റെ ഡയലിലെ സൂചി ഒരു അക്കം മുന്നോട്ടു
മാറും. അതുപോലെ 10-ന്റേത്‌ ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 100ന്റേത്‌ ഒരക്കം
കൂടുന്നു. ഏതാണ്ട്‌ വാച്ചിന്റെ മെക്കാനിസം തന്നെ. ഡയലുകളെ ഇടത്തുനിന്നു
വലത്തോട്ടാണഅ വായിക്കേണ്ടത്‌. ആദ്യം 1000-ത്തിന്റേത്‌, പിന്നെ 100, 10,
1.
ഉദാഹരണത്തിന്‌ ചിത്രത്തിലെ ഡയലുകള്‍ വായിച്ചു നോക്കൂ.
ആദ്യത്തെ ഡയലിലെ
സൂചി മൂന്നിനും നാലിനുമിടയില്‍. അപ്പോള്‍ മൂന്ന്‌ എന്ന്‌ വായിക്കുക. രണ്ടാമത്തെ
ഡയല്‍ (പ്രദക്ഷിണം) ആറിനും ഏഴിനും ഇടയ്‌ക്ക്‌. അതുകൊണ്ട്‌ ആറ്‌ എന്നു വായിക്കുക.
സൂചി രണ്ടക്കങ്ങള്‍ക്കിടയിലാണെങ്കില്‍ കുറഞ്ഞ സംഖ്യ കണക്കിലെടുക്കുക. അതുപോലെ
മൂന്നാമത്തെയും നാലമത്തെയും ഡയലുകള്‍ വായിച്ചാല്‍ 3692 എന്നു
കിട്ടും.
കഴിഞ്ഞമാസത്തെ റീഡിംഗ്‌ (ഇതു നമ്മുടെ കണ്‍സ്യൂമര്‍ കാര്‍ഡില്‍
രേഖപ്പെടുത്തിയിരിക്കും, 3615 ആയിരുന്നുവെങ്കില്‍ അതിനുശേഷം ഉപയോഗിച്ച വൈദ്യുതി
3692 - 3615 = 77 യൂണിറ്റ്‌ എന്നു കണക്കാക്കാം. ഇത്‌ പ്രതീക്ഷിച്ചതിലും
കൂടുതലാണെങ്കില്‍ ഉപയോഗം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണം.

ഇതുകൂടാതെ നിരയായി അറബി അക്കങ്ങളെ കാണിക്കുന്ന തരം ഡയലും ഉണ്ട്‌. കാറിലും
സ്‌കൂട്ടറിലുമൊക്കെ കിലോമീറ്റര്‍ കാണിക്കുന്ന ഡയലുകള്‍ പോലെ. അല്ലെങ്കില്‍
ടേപ്പ്‌റിക്കാര്‍ഡറിലെ ഇന്‍ഡെക്‌സ്‌ പോലെ. ഇത്തരം മീറ്ററുകളുടെ പ്രവര്‍ത്തനവും
മേല്‍പ്പറഞ്ഞതുപോലെതന്നെ ഡിസ്‌ക്‌ കറങ്ങുന്നതോടൊപ്പം സൂചി തിരിക്കുന്നതിനു പകരം
അക്കങ്ങള്‍ മാറ്റാനുള്ള ലളിതമായൊരു സംവിധാനമുണ്ടെന്നു മാത്രം. വായിക്കാനെളുപ്പം
ഇത്തരം ഡയലുകള്‍ തന്നെ. ഓരോ അക്കവും കാണിക്കുന്ന സ്ഥലത്തിനു നേരെ 10000, 1000, 100,
10, 1 എന്നിങ്ങനെ എഴുതിയിട്ടുണ്‌താവും. സംഖ്യയെ ഇടത്തുനിന്നു വലത്തോട്ടു
സ്ഥാനവിലയനുസരിച്ച്‌ വായിക്കുകയേ വേണ്ടൂ.
ചിലപ്പോള്‍ മീറ്റര്‍
ചതിക്കും
മീറ്റര്‍ ചിലപ്പോള്‍ ചതിച്ചെന്നുവരും. ജാഗ്രതവേണം. കാരണം മീറ്റര്‍
തെറ്റായി പ്രവര്‍ത്തിച്ചാലും കാണിക്കുന്ന യൂണിറ്റിനു നാം പണമടയ്‌ക്കേണ്ടിവരും. ചില
മീറ്ററുകള്‍ക്കൊരു രോഗമുണ്ട്‌, ഇഴഞ്ഞു നീങ്ങല്‍ (Creeping). നാം വൈദ്യുതി ഒട്ടും
തന്നെ ഉപയോഗിക്കാതിരിക്കുമ്പോവും അലൂമിനിയം ഡിസ്‌ക്‌ വളരെ പതുക്കെയാണെങ്കിലും
തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കും. മീറ്റര്‍ തുറന്നു മാത്രമേ തകരാറിനു പരിഹാരം
കാണാനാവൂ. എന്നാല്‍ വൈദ്യുതി മോഷണവും മറ്റും തടയാന്‍ വേണ്ടി ഇലക്‌ട്രിസിറ്റി
ബോര്‍ഡ്‌ സീല്‍ ചെയ്‌തിട്ടുള്ള മീറ്റര്‍ തുറക്കാനോ റിപ്പയര്‍ ചെയ്യാനോ നമുക്ക്‌
അവകാശമില്ല. മീറ്റര്‍ ശരിയായിട്ടാണഓ പ്രവര്‍ത്തിക്കുന്നതെന്ന്‌ പരിശോധിക്കാനുള്ള
ബാധ്യത വിതരണ ഏജന്‍സിക്കുണ്ടെങ്കിലും, തകരാറുണ്ടോയെന്നു നിരീക്ഷിക്കുകയും തകരാറു
കണ്ടാല്‍ അപ്പോള്‍ തന്നെ ബോര്‍ഡിന്റെ ചുമതലക്കാരെ അറിയിച്ചു പരിഹാരം കാണുകയും
ചെയ്യാന്‍ നാം ശ്രദ്ധിക്കണം. കാരണം തകരാറ്‌ അവരുടേതായാലും പണം നഷ്‌ടപ്പെടുന്നത്‌
നമുക്കാണല്ലോ.
ഓടാത്ത മീറ്ററുകള്‍ അഥവാ മെല്ലെപ്പോക്കുരോഗമുള്ള മീറ്ററുകള്‍
ബോര്‍ഡിനും നഷ്‌ടം വരുത്തിവയ്‌ക്കും. അങ്ങനെ മീറ്റര്‍ വായിക്കുവാന്‍ പഠിക്കുന്നതു
വഴി ഊര്‍ജ്ജനഷ്‌ടവും ധനനഷ്‌ടവും തടയാനും ഊര്‍ജസംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.

Sunday, January 22, 2012

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ തട്ടിപ്പ്
  സ്വൊര്‍ണ്ണത്തിനു വിലയേറിയതോടെ ഒരു ഗ്രാം തങ്കാഭരണങ്ങളെന്ന പേരില്‍ ഗോള്‍ഡ് കവറിങ്  സ്ഥാപന ഉടമകള്‍ വെറും നിസാര മില്ലി ഗ്രാം മാത്രം  സ്വൊര്‍ണ്ണം  അടങ്ങിയിട്ടുള്ള ഗോള്‍ഡ് പ് ളേറ്റഡ് ആഭരണങ്ങള്‍  വിറ്റ് കേരളീയരുടെ കോടികള്‍ കവര്‍ന്നുകൊണ്ടിരിക്കുന്നു വിശദമായ ലേഖനം ഉടന്‍